2024 ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മോദി രാജ്യത്ത് സ്വേച്ഛാധിപത്യം പ്രഖ്യാപിക്കുമെന്ന മല്ലികാർജുൻ ഖാർഗെയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് റാവുത്ത്. ഖാർഗെ അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ തെറ്റ് ഒന്നും കാണുന്നില്ല. ഖാർഗെ ആലോചിച്ച ശേഷം പറഞ്ഞതായിരിക്കുമെന്നും റാവത്ത് പറഞ്ഞു.
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്.
മഹാ വികാസ് അഘാഡിയിലെ ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർക്ക് രാജ്യസഭയിലേക്ക് ഓരോ സീറ്റുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. എന്നാല്‍ ഇത്തവണ രാജ്യാസഭാ സ്ഥാനാര്‍ഥിയായി ഒരാളെ കൂടി പരിഗണിക്കാന്‍ ബിജെപി തീരുമാനിച്ചു.
'ബി ജെ പി ഫാഷിസത്തെ തോൽപ്പിക്കാൻ പുതിയ സഖ്യം വേണമെന്നുമായിരുന്നു മമത ബാനര്‍ജി എൻ സിപി അധ്യക്ഷൻ ശരദ് പവാറിനോട് പറഞ്ഞത്. കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യയില്‍ ഒരു പ്രതിപക്ഷ മുന്നണി രൂപികരിക്കാന്‍ സാധിക്കില്ല. മിനി യു പി എ സർക്കാറാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര ഭരിക്കുന്നത്.
മേഘാലയയിലെ ബിജെപി മന്ത്രി സാൻബോർ ഷുല്ലായി ബീഫ് കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അതിനാൽ ആരും മന്ത്രിയെ തൂക്കിക്കൊല്ലുകയോ രാജ്യദ്രോഹിയെന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബീഫ് വിഷയത്തിൽ, ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടവരോടും ബീഫ് കൊണ്ടുപോയതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടവരോടും, ബിജെപി മാപ്പ് പറയണം.
ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയാണെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട. നേരത്തേ പാക്കിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നത്